പ്രിയരേ..ആകാശം നഷ്ടപ്പെട്ട പറവകള്‍ എന്ന കഥയുടെ നിരൂപണം ബൂലോകത്തിലും ഇരിപ്പിടത്തിലും വായിക്കാം .

Monday 3 December 2012

നവ്റാസ്.. നിനക്കായ്‌ ...

ഉച്ച ഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് പതിവില്ലാതെ രണ്ടു സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടത്. ഈ ഫ്ലോര്‍ മുഴുവന്‍  ബാങ്കിന്റെ തന്നെ വിവിധ ഓഫീസുകള്‍ ആയതിനാല്‍ എവിടെ നിന്നെന്നറിയാന്‍ ആകാംക്ഷയോടെയാണ്  വാതിലിനു നേരെ ഓടിയത്. എല്ലാ ഓഫീസുകളുടെയും വാതില്‍ക്കല്‍ ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്

ടെലി കാളിംഗ് സെക്ഷനില്‍ നിന്നാണ്. ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു കൊണ്ട് 

Sunday 2 December 2012

ബാണാസുരസാഗറിലേക്കൊരു ഗുഡ്സ് യാത്ര...

ബ്ലോഗെഴുത്ത് നല്കിയതാണീ സൗഹൃദങ്ങള്‍ . പരസ്പരം കണ്ടിട്ടില്ലെങ്കിലും മനസ്സില്‍ ഒരുപാട് വളര്‍ന്നു ഈ ബന്ധങ്ങള്‍ . പലപ്പോഴായി പ്ലാന്‍ ചെയ്തതാണ് ഒന്നിച്ചൊരു യാത്ര. സഫലമായത് ഇന്നാണെന്ന് മാത്രം. മന്‍സൂര്‍ക്ക കോഴിക്കോട്‌ കാത്തു നില്‍ക്കുന്നുണ്ട്. എല്ലാവരും സമയത്തെത്തും എന്ന പ്രതീക്ഷയില്‍ .....

യാത്ര തുടങ്ങുന്നു 

കൃത്യം ഒമ്പത് മുപ്പതിന് തന്നെ കോഴിക്കോട്‌ നാഷണല്‍ ബുക്ക്‌സ്റ്റാളിനു മുന്‍പിലെത്തി.  മന്‍സൂര്‍ ചെറുവാടി നേരത്തെ തന്നെ സ്ഥലത്തെത്തി നില്‍പ്പുണ്ട്.  മന്‍സൂര്‍ക്കയെ ആദ്യമായാണ് കാണുന്നതെങ്കിലും മനസ്സില്‍ സങ്കല്‍പ്പിച്ച അതേ രൂപം. സിയാഫ്ക്കാനെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ട കാര്‍ വരാത്ത ടെന്‍ഷനിലാണ് പുള്ളി. അല്‍പ നിമിഷത്തിനുള്ളില്‍ റഷീദ്‌ പുന്നശ്ശേരിയും ഷബീര്‍ തിരിച്ചിലാനും ഷാജി ഷായും എത്തി. ചെമ്മാട് എത്തിയപ്പോഴാണ് ഒന്നമ്പരന്നത്. പ്രൊഫൈല്‍ ഫോട്ടോയില്‍ കഷണ്ടി കാട്ടി ഇരിക്കുന്ന രൂപമെവിടെ. ഈ സുസ്മിത  സുന്ദരന്‍ എവിടെ !! ഹക്കീം  നിശബ്ദനായി വന്നു കൂട്ടത്തില്‍ ചേര്‍ന്നു.

Thursday 11 October 2012

ചിതറിപ്പോകുന്ന ജീവിതങ്ങള്‍ ..

പ്രിയപ്പെട്ടവരുടെ മരണങ്ങള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്  . മനസ്സില്‍ അവര്‍ മിഴിവോടെ ജീവിക്കുന്നതിനാല്‍ ആ മരണം അംഗീകരിക്കാന്‍ മനസ്സ് പിന്നെയും മടിക്കും  . കൂടെ പാടിയും, കഥ പറഞ്ഞും നടന്ന പ്രിയ സ്നേഹിതന്‍ പെട്ടെന്നൊരു ദിവസം വിട പറയുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഒരു ജന്മം മുഴുവന്‍ കൊണ്ടും സാധിക്കില്ല. ആത്മസുഹൃത്ത്‌  റഹ്മത്തലിയുടെ വേര്‍പ്പാട് അതിനാല്‍ തന്നെ മനസ്സിനിയും ഉള്‍ക്കൊണ്ടു കഴിഞ്ഞിട്ടില്ല . കലാലയത്തിന്റെ ആര്‍ദ്ര ഗായകനായിരുന്ന , ഹിന്ദി ഗാനങ്ങള്‍ ഏറെ മധുരമായി ആലപിച്ചിരുന്ന അവന്റെ ഈണങ്ങള്‍ ഇപ്പോഴും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടാകാം.. ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിവാഹ ജീവിതം ആരംഭിച്ച ആദ്യ ആഴ്ച്ചയില്‍ തന്നെ വിധി ഒരു വാഹനാപകടത്തിന്റെ  രൂപത്തില്‍ അവനെ തട്ടിയെടുക്കുമ്പോള്‍ തകര്‍ന്നത്‌ ഞാനടക്കം അവനെ ഏറെ സ്നേഹിച്ച ഒരുപാട് പേരുടെ ഹൃദയം കൂടെ ആണല്ലോ 

അധികം  വേഗതയില്‍ ഒന്നുമല്ലാതെ ശ്രദ്ധിച്ചു ബൈക്ക് ഓടിച്ചിരുന്നഅവനു എങ്ങനെ ഈ ദുരന്തം വന്നു എന്ന് ചിന്തിച്ചു. അന്വോഷണത്തില്‍ അറിവായത് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന ഒരു ബസ്‌ ഇടിച്ചതാണ്. ബൈക്ക് ഏറെ അരികിലേക്ക് ചേര്‍ത്ത് മാറ്റിയിട്ടും ബസ്‌ വന്നിടിച്ചു. ഏതൊരാളും നിസ്സഹായനാകുന്ന അവസ്ഥ. ഇതാദ്യത്തെ സംഭവമല്ലല്ലോ കേരളത്തില്‍ . ഏറെ ആക്സിഡന്റുകള്‍ ഈ രീതിയില്‍ നടക്കുന്നു. ബൈക്കും ബസ്സും ഉള്‍പ്പെടുന്ന അപകടങ്ങളുടെ സ്വന്തം നാടായി കേരളം മാറിയിരിക്കുന്നു . വെറുതെ ഒന്നറിയാനാണ് കണക്കുകള്‍ എടുത്തു നോക്കിയത്

Source-Kerala Police Accident record

കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നത്‌ ഈ രണ്ട് വാഹനങ്ങളും ഉണ്ടാക്കുന്ന അപകടങ്ങള്‍

Saturday 22 September 2012

അറിയുമോ നിങ്ങള്‍ , ആ ആദ്യ വനിതയെ ?


അറിയുമോ നിങ്ങളവരെ ..? ആദ്യ വനിത എന്ന പേരില്‍ (കു)പ്രശസ്തയായ ഇയങ്ങ് തിരിത്‌ (Ieng Thirith)  എന്ന കംബോഡിയക്കാരിയെ ..
അടുത്തിടെ അന്താരാഷ്ട്ര കോടതി ഒരു  കേസില്‍  അവരെ വെറുതെ വിട്ടിരുന്നു.. പ്രായാധിക്യം കാരണം .. എന്നാല്‍ കുറ്റം ചാര്‍ത്തപ്പെട്ട ഒന്നില്‍ നിന്നും വിടുതല്‍ നല്‍കാതെ വെറും വെറുതെ സ്വതന്ത്രയാക്കി ..

അവര്‍ സ്വതന്ത്രയാകുമ്പോള്‍ ഒരിക്കല്‍ കൂടെ ലോകത്ത് നില നില്‍ക്കുന്ന നീതി വ്യവസ്ഥയുടെ അപര്യാപ്തത ചോദ്യം ചെയ്യപ്പെടുകയാണ്  . 

ഒന്നും രണ്ടു പേരല്ല .. ഏതാണ്ട് ഇരുപതു ലക്ഷം ആത്മാവുകളാണ് നീതി നിഷേധത്തിനിരകളാകുന്നത് . തങ്ങള്‍ എന്തിനു കൊല്ലപ്പെട്ടു എന്നത് പോലും അറിയാതെ പോയ, ദാരുണമായി ലോകത്തു നിന്ന് തുടച്ചു നീക്കപ്പെട്ട, ഒരു രാഷ്ട്രത്തിന്റെ നാലിലൊന്നോളം വരുന്ന ജനങ്ങള്‍ .

വംശഹത്യ എന്നോ വര്‍ഗ്ഗീയഹത്യ എന്നോ ഒന്നും പേരിട്ടു വിളിക്കാനാകാത്ത വിചിത്രമായ കാരണങ്ങള്‍ക്ക് ഭൂമിയില്‍ നിന്നും പറിച്ചെറിയപ്പെട്ടവര്‍ ..



ഒരു രാത്രിയിലാണ് അവര്‍ പലരും സ്വന്തം വീടുകളില്‍ നിന്നും പുറത്തേക്കു വിളിക്കപ്പെട്ടത്‌... ആകാശത്ത് കഴുകനെ പോലെ അമേരിക്കന്‍ വിമാനങ്ങള്‍

Tuesday 11 September 2012

ആംസ്ട്രോങ് .. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നിരുന്നു...


ജനലിലൂടെ എന്നും കാണുന്നത് ഒരേ കാഴ്ചകളാണ്.. എങ്കിലും ജനലിനരികില്‍ നിന്ന് മാറിയിരിക്കാറില്ല.. 
കുറച്ചു ദിവസങ്ങളായി ഇടവേള തന്നിരുന്ന വേദന വീണ്ടും അതിന്റെ പൊള്ളുന്ന വിദ്യുത്സ്പര്‍ശം ശരീരത്തിലൂടെ പ്രവഹിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു ..

ഹൃദയം പക്ഷെ പിടയുന്നത് നിന്നെയോര്‍ത്താണ് ആംസ്ട്രോങ്ങ്..


എന്നും ഞാനങ്ങനെയായിരുന്നല്ലോ.. എനിക്ക് പ്രിയപ്പെട്ടവ എന്ന് പറയാന്‍ വളരെ കുറവ് കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ അവയെയെല്ലാം ഞാന്‍ ഒരു പാട് സ്നേഹിച്ചിരുന്നു..

ഏകാന്തതയില്‍ എന്റെ കൂടെ സഞ്ചരിക്കാറുള്ള മെഹ്ദി ഹസ്സന്റെ ഗസലുകള്‍ പോലെ. 
വായിച്ചും വായിച്ചും മതി  വരാത്ത ഗബ്രിയേല്‍ മാര്‍ക്കെസിന്റെ പുസ്തകങ്ങള്‍ പോലെ.. വേദനയുടെ വേനല്‍ ചൂടില്‍ ഇടക്കെപ്പോഴോക്കെയോ പൊഴിയുന്ന നിലാ മഴ പോലെ.
വിട പറഞ്ഞകന്ന പ്രണയത്തിന്റെ വിരലിന്‍ തുമ്പിലെ അവസാന സ്പര്‍ശം പോലെ...

പ്രിയമുള്ള എന്റെ ഇത്തിരി സ്വത്തുകള്‍ .. നെഞ്ചോടടുക്കി പിടിച്ചു എന്റെ നിരാശകളെ ഞാന്‍ പ്രതിരോധിക്കാറുള്ള എന്റെ മാത്രം ഭ്രാന്തുകള്‍ ..

നീ  പക്ഷെ അതിനെല്ലാം മുകളിലായിരുന്നു എനിക്ക് ..

Monday 20 August 2012

എത്യോപിയ പറയുന്നത് ......


ചേതോഹരമായ ഒരു പാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഒളിമ്പിക്സ് വിട പറഞ്ഞത്.. അമേരിക്കയുടെയും  ഫെല്‍പ്സിന്റെയും ഉസൈന്‍ ബോള്‍ട്ടിന്‍റെയും ഒക്കെ കുതിപ്പുകള്‍ക്കിടയില്‍ ലോകം ശ്രദ്ധിച്ച മറ്റൊരു സുവര്‍ണ്ണ നേട്ടമുണ്ടായിരുന്നു .

ദീര്‍ഘ ദൂര ഓട്ടങ്ങള്‍ പൊതുവേ ഒളിമ്പിക്സിലെ ഒരു ആകര്‍ഷക  ഇനമല്ല.. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഏതാണ്ട് കുത്തകയാക്കി വച്ചിരിക്കുന്ന ഇനങ്ങളാണവ.. അയ്യായിരം  മീറ്റര്‍ ഓട്ടത്തില്‍  വനിതകളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണമണിഞ്ഞ മെസ്സെര്‍ട്ട് ഡെഫാര്‍ (Meseret Defar) പക്ഷെ ആ ഇനത്തിന് സാധാരണ ലഭിക്കുന്നതിലും അധികം മാധ്യമ ശ്രദ്ധ നേടി.. സ്വര്‍ണ്ണ നേട്ടത്തിനു ശേഷം ജേര്‍സിക്കുള്ളില്‍ നിന്ന് കന്യാമറിയത്തിന്റെ ഒരു ചിത്രമെടുത്തു ഉയര്‍ത്തിക്കാണിച്ചു പോട്ടിക്കരഞ്ഞാണ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നത് .  ആ ചിത്രം പിന്നെ ഈ ഒളിമ്പിക്സിന്റെ ഓര്‍മ്മചിത്രങ്ങളില്‍ ഒന്നായി മാറി..




എങ്കിലും പിന്നീടവര്‍ പറഞ്ഞ വാചകങ്ങള്‍ക്ക്
അധികം മാധ്യമങ്ങളും അര്‍ഹിക്കുന്ന  പ്രാധാന്യം കൊടുത്തു കണ്ടില്ല .

Sunday 5 August 2012

പൊതു ഇടം നഷ്ട്ടപ്പെടുന്ന കുട്ടികള്‍ ..

ഇതെന്റെ ആകുലതകളാണ്..

കൂടുതല്‍ കൂടുതല്‍ മതവല്‍ക്കരിക്കപ്പെടുന്ന ഒരു 'മതേതര ജനാധിപത്യ' രാഷ്ട്രത്തിലെ നിസ്സഹായനായ ഒരു പുല്‍ക്കൊടിയുടെ ആകുലതകള്‍

സ്ഥാനവും പദവിയും സ്ഥാപനങ്ങളും  തുടങ്ങി പ്രണയവും സൗഹൃദവും ചിന്തകളും വരെ മതത്തിന്റെ പേരില്‍ പങ്കു വെക്കപ്പെടുന്ന ആസുര വര്‍ത്തമാനത്തിന്റെ നേരറിവുകളില്‍  ശ്വാസം മുട്ടുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചില ചോദ്യങ്ങള്‍ ..

എന്തിലും ഏതിലും 'സാമുദായിക സന്തുലിതത്വം' തിരയുന്ന നവ മാധ്യമങ്ങളുടെ പിടിയില്‍ വിചാരങ്ങളെ പണയപ്പെടുത്താതിരിക്കാനൊരു കരുതല്‍ ..

ഭാവി കൂടുതല്‍ ഇരുണ്ടതാകുമോ???

അപരിചിതത്വവും പരസ്പരം അറിയായ്കയുമാണ് വ്യക്തികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് എന്ന് വായിച്ചതോര്‍ക്കുന്നു . പുതുതായി ജോലി ചെയ്യാന്‍ പോകുന്ന ഓഫീസിലെ സഹപ്രവര്‍ത്തകരോട് ആദ്യ ദിനങ്ങളിലുണ്ടാകുന്ന അകല്‍ച്ച ഈ പ്രസ്താവന ശരി വെക്കുന്നു..

പരസ്പരം അറിയാതെ അവരവരുടെ മതങ്ങളുടെ , ആശയങ്ങളുടെ തുരുത്തുകളില്‍ ഒതുങ്ങി കഴിയുമ്പോള്‍ ഇനിയും അകലില്ലേ നമ്മള്‍  ..

വളര്‍ച്ചയുടെ നിര്‍ണ്ണായക കാലയളവില്‍ നമുക്കൊരു

Wednesday 28 March 2012

എന്നാലും ന്റെ മലയാളിയേ..!!!

യു.എ.ഇ ലെ പ്രമുഖ ബാങ്കില്‍ ജോലി കിട്ടിയതിന്റെ അഹങ്കാരം ആദ്യ ദിനങ്ങളിലെ ട്രെയിനിംഗ് കഴിഞ്ഞതോടെ തന്നെ ആവിയായിരുന്നു.. തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി വീണ  ഈ മാര്‍ക്കറ്റില്‍ വ്യവസായ ലോണ്‍ വിപണനം നടത്തുകയാണ് പണി എന്നതിനെ മനസ്സിനിയും  ഉള്‍ക്കൊണ്ടിട്ടില്ല.  മാര്‍ക്കറ്റില്‍ ഇറങ്ങി ലോണ്‍ കച്ചവടം നടത്തുക എങ്ങനെയാണെന്ന് ട്രെയിനിംഗ് കൊണ്ടും പിടുത്തം കിട്ടിയില്ല . എടുത്താല്‍ പൊങ്ങാത്ത ബാഗില്‍ യാതോരുപകാരവും ഇല്ലാത്ത സാധനങ്ങള്‍ കുത്തി നിറച്ചു വച്ച് വരാറുള്ളവരെ കണ്ടിട്ടുള്ളത് മാത്രമാണ് ആകെയുള്ള മാര്‍ക്കറ്റിംഗ് പരിചയം..

ഫിസിക്സ്‌ ആണ് പഠിച്ചത്, അതിനുള്ള പണി തരൂ  എന്ന് പറയാന്‍ പറ്റില്ലല്ലോ.. ഇത് ഗള്‍ഫ്‌ അല്ലെ?? ഇവിടെ പഠിച്ചത് ചെയ്യുന്ന ഒരാളെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു...

ആദ്യ ദിനങ്ങളിലെ എന്റെ അലസഗമനം കണ്ടില്ലെന്നു നടിച്ച മാനേജര്‍ പെട്ടെന്നൊരു ദിവസം ഉത്തരവിട്ടു..
 "നാളെ മുതല്‍ മാര്‍ക്കറ്റില്‍ ഇറങ്ങണം . പുതിയ പത്തു ലീഡ്‌ ( കൊള്ള പലിശക്ക് കടമെടുക്കാന്‍ തയ്യാറാകുന്ന  ഏതെന്കിലും  ഹത ഭാഗ്യന്റെ ജാതകം ബാങ്കിനെ ഏല്‍പ്പിക്കല്‍ എന്ന കര്‍മത്തിന്റെ ടെക്നിക്കല്‍ പേര്) എങ്കിലും ഓരോ ദിനവും കൊണ്ട് വരണം.. നാളെ കാലത്ത് തന്നെ ഇന്‍ഡസ് ട്രിയല്‍ ഏരിയയില്‍ പോയാല്‍ മതി .. ലീഡ്‌ യഥേഷ്ടം കിട്ടിക്കോളും."

Tuesday 27 March 2012

വെയില്‍ കുടഞ്ഞിട്ട തൂവലുകള്‍ ...

പതിവില്ലാത്ത ഒരു പേര്  ഇ-മെയിലിന്‍റെ  ഇന്‍ബോക്സില്‍ കണ്ടപ്പോഴാണ്  ഓര്‍മ്മകള്‍ എട്ടു  വര്‍ഷങ്ങള്‍ പുറകോട്ടോടിയത്.. രാമാനുജം  എന്ന ആ പേര് ഇതിനിടയിലൊന്നും ഓര്‍ത്തിട്ടുണ്ടായിരുന്നില്ലല്ലോ എന്ന് ഇത്തിരി അമ്പരപ്പോടെ ചിന്തിച്ചു . വളരെ കുറഞ്ഞ വാക്കുകളില്‍ ഒരു കുശലാന്വഷണം.. പിന്നെ ഒന്ന് കാണാന്‍ പറ്റുമോ എന്ന ആവശ്യം.  അടിയില്‍ സിഗ്നേച്ചര്‍ ആയി നല്‍കിയിരിക്കുന്നത് വായിച്ചു:
Dr. പാര്‍ഥി രാമാനുജം , അസി. സയന്റിസ്റ്റ് .
സെന്‍ട്രല്‍ കെമിക്കല്‍ റിസര്‍ച്  ഇന്‍സ്റ്റിട്ട്യൂട്ട് - ചെന്നൈ
മറുപടി ടൈപ്പ് ചെയ്യാനുള്ള വെള്ള സ്ക്രീനിലേക്ക് ഉറ്റു നോക്കിയിരുന്നു കുറെ നേരം ..
                                            
                                      ************ 
മാര്‍ച്ച്  മാസത്തിലെ തിരുച്ചിയിലെ  കൊടുംചൂടിനെ ചെറുക്കാന്‍ വഴിയരികിലെ അക്കയുടെ ഉന്തുവണ്ടിയില്‍ നിന്നും സാതുക്കുടി വാങ്ങി കഴിക്കുമ്പോഴാണ് തളര്‍ന്നവശനായി എന്നെ തേടിവരുന്ന    രാമാനുജത്തിനെ  കണ്ടത് . സ്വതവേ താഴ്ന്ന അവന്റെ തല കുറച്ചു കൂടെ താഴ്ത്തിയിരിക്കുന്നു.
" റൊമ്പ വെക്കമായിരിക്കാതടാ .. ഇന്ത ഇന്സള്‍ട്ട് എനക്ക് താങ്ങ മുടിയാത് !"
" എത്രയോ തവണയായി നിന്നോട് പറയുന്നു. എന്തിനാ നീ അവളുടെ മുന്നില്‍ താഴ്ന്നു കൊടുക്കാന്‍ പോകുന്നത് ? "
" എനിക്കവളെ ഒരുപാടിഷ്ടാ  അതാ.. "
അവന്റെ നിഷ്കളങ്കതയിലേക്ക് നോക്കി കൂടുതല്‍ ഒന്നും പറയാന്‍ തോന്നിയില്ല .
 " എന്നിട്ട് എവിടെ അവള്‍ ?"
 " കൊത്തുപൊറോട്ട കഴിച്ചിരിക്കുന്നുണ്ട് "
അവന്റെ ദയനീയതയെ പരിഹസിക്കാനാകാത്തത് കൊണ്ട്   കുമരഭവന്‍ ഹോട്ടലിന്  നേരെ നടന്നു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ്‌  വര്‍ക്കിന്റെ തിരക്ക് ഹോട്ടലിലും  പ്രതിഫലിക്കുന്നുണ്ട് .
" വൈ അനുഷാ? വൈ യു ഇന്സള്‍ട്ട് ഹിം?"
ചെവിയില്‍ ഇയര്‍ ഫോണ്‍ തിരുകി സ്വതവേ ഉള്ള നിസ്സംഗഭാവത്തിലാണ് അവള്‍ ..
" ഓ.. പുവര്‍ ഗയ്.. പ്രേമവും കൊണ്ട് നടക്കുകയാ. പറഞ്ഞാല്‍ മനസ്സിലാകണ്ടേ ."
" ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൂടെ? " അവളുടെ പുച്ഛഭാവത്തെ പുഞ്ചിരിയിലൂടെ പ്രതിരോധിക്കാന്‍  ശ്രമിച്ചു ചോദിച്ചു
" നിനക്ക് കൊത്തുപൊറോട്ട വേണേല്‍ ഒരു പ്ലേറ്റ് വാങ്ങിപ്പിച്ചോ.. ഞാന്‍ രണ്ടു പഞ്ചാര വാക്ക് പറഞ്ഞു സുഖിപ്പിച്ചോളാം"
ഹോട്ടലിനു പുറത്തു വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന  അവനെ നോക്കി ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു .
" ഞാന്‍ നിന്നെ പോലെ ഒരു ഫ്ലിര്‍ട്ട്  അല്ലാ ".  രൂക്ഷമായി  പ്രതികരിച്ചു ഞാന്‍ തിരിച്ചു  നടന്നു..
"നീ ആരാണെന്നു എനിക്ക് നന്നായി അറിയാം " രൂക്ഷമായി തന്നെ അവളുടെ പ്രതികരണം പുറകില്‍ കേട്ടു.  കുറച്ചു ദൂരം  നടന്നു തിരിഞ്ഞു നോക്കുമ്പോള്‍ രാമാനുജം അവളുടെ മുന്നില്‍ ഇരിക്കുന്നത് കണ്ടു
                                                                         ************
"അടുത്ത ആഴ്ച ഞാന്‍ ചെന്നൈയില്‍ വരുന്നുണ്ട് . നിന്റെ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യുക .. " മറുപടി ടൈപ്പ് ചെയ്ത്‌ കട്ടിലിലേക്ക് ചുരുണ്ട് കൂടി. പുറത്തു പാടത്ത് ഇടവപ്പാതി തകര്‍ത്തു പെയ്യുകയാണ്. ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലേക്ക്   നോക്കി. മുഷിഞ്ഞ വെള്ളി കടലാസില്‍ പൊതിഞ്ഞ പ്രൊജക്റ്റ്‌ ബുക്കിന്റെ പേര് പതിയെ വായിച്ചു. "Pesticides and its impact on paddy field water at Thanjavur Dist."
                                 ************
" ഇന്നെങ്കിലും പ്രൊജക്റ്റ്‌ അന്വേഷിക്കാന്‍ നീ വരുന്നുണ്ടോ ?"
തന്റെ പ്രോജക്റ്റിന്റെ അവസാന മിനുക്ക്‌പണി എന്ന നിലയില്‍ ഫോട്ടോ ഒട്ടിക്കുന്നതിനിടയില്‍ നിന്ന് മുഖമുയര്‍ത്തി രാമാനുജം ചോദിച്ചു. കൂടെയുണ്ടായിരുന്ന 'മല്ലു'സെല്ലാം പ്രോജെക്ടിനു വേണ്ടി  നാട് വിട്ടത് കൊണ്ട് അവന്റെ ഒറ്റ റൂമിലേക്ക്‌ താമസം മാറിയിട്ട് അധികം ആയിട്ടില്ല. പൂര്‍ത്തിയാകാറായ അവന്റെ പ്രൊജെക്ടിനെ അസൂയയോടെ  ഒന്ന് നോക്കി എണീറ്റിരുന്നു.
"പെസ്റ്റിസൈഡില്‍ ആരും പ്രൊജക്റ്റ്‌ ചെയ്യുന്നില്ല. നമുക്ക് പോയി ഡോ. സെന്തില്‍ കുമാറിനെ കണ്ടാല്‍ റെഡിമെയ് ടു
പ്രൊജക്റ്റ്‌ കിട്ടും" അവന്റെ ഉപദേശം സ്വീകരിച്ചേ പറ്റു..
ഫോര്‍ട്ട്‌ റോഡിലെ തിരുച്ചി നഗരത്തിന്റെ വൃത്തികേടുകള്‍ മുഴുവന്‍ പേറുന്ന തെരുവില്‍ ഡോ. സെന്തില്‍ കുമാറിന്റെ വീടന്വേഷിച്ചു കുറെ നടന്നു. നിര നിരയായി വില്‍ക്കാന്‍ വച്ചിരിക്കുന്ന മല്ലിപ്പൂക്കള്‍ തെരുവിന്റെ ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അവസാനം വീട് കണ്ടു പിടിച്ചപ്പോള്‍ ആള്‍താമസമുള്ള ഒരു വീടായി തോന്നിയില്ല. കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ അകത്തു നിന്ന് കയറി വരാനുള്ള   ക്ഷണം.  ഡോക്റ്റര്‍ക്ക്‌ പുറമേ ഒരു പെണ്കുട്ടിയുമുണ്ട് മുറിയില്‍ .
ആഗമനോദ്ധേശം അറിയിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് ആ പെണ്‍കുട്ടിക്ക് നേരെ കൈ ചൂണ്ടി.
" ഇത് അനുഷ . ഇതേ വിഷയത്തില്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ വന്നതാ. ആദ്യം വന്നവര്‍ക്കല്ലേ പരിഗണന കൊടുക്കേണ്ടത് ?"
ഡോക്റ്ററുടെ കണ്ണുകളിലെ വൃത്തികെട്ട തിളക്കം അവഗണിച്ചു നിരാശരായി ഇറങ്ങി നടന്നു.
" ഒന്ന് നില്‍ക്കു.. ഏതു കോളജില്‍ നിന്നാണ് ?"
അനുഷ പുറകെ വന്നു ചോദിച്ചു. മറുപടി പറഞ്ഞു
" അത് ഭാരതി ദാസന്‍  യുനിവേര്‍സിറ്റി അല്ലേ . ഞാന്‍ കാവേരി  യുനിവേര്‍സിറ്റി  ആണ്. അപ്പോള്‍ നമുക്ക് ഒരേ പ്രൊജക്റ്റ്‌ ചെയ്യാലോ. പണിയും പകുതി കുറയും."
ഒഴുക്കുള്ള   ഇംഗ്ലീഷ്ലാണ് സംസാരം. വെളുത്തു മെലിഞ്ഞ മുഖം. ജീന്‍സ് പാന്റും വെള്ള ഷര്‍ട്ടും ആണ് വേഷം. മുറ്റത്ത്‌ കാണുന്ന സ്കൂട്ടി അവളുടേതാകും എന്നൂഹിച്ചു.
" Thats good  idea .." മറുപടി പറഞ്ഞത്  രാമാനുജമായിരുന്നു. എന്റെ പണി ഇനി പകുതിയല്ല , പൂര്‍ണമായും കുറയുകയാണ് എന്ന് അപ്പോള്‍ ഞാന്‍ ഒട്ടുമോര്‍ത്തില്ല. പിന്നെ അവന്റെ മുറിയിലെ നീണ്ട വിശ്രമദിനങ്ങളായി എന്റെ പ്രൊജക്റ്റ്‌ കാലം നീങ്ങി. ഇടയ്ക്ക് കുമരഭവനില്‍ ചായ കുടിക്കാന്‍ അവര്‍ക്കൊപ്പം പോകല്‍ മാത്രമായി എന്റെ പ്രൊജക്റ്റ്‌ വര്‍ക്ക്‌....... അനുഷയുടെ സ്നേഹം ലഭിക്കാനുള്ള   രാമാനുജത്തിന്റെ പ്രവര്‍ത്തികള്‍ പലപ്പോഴും എനിക്ക് പോലും അരോചകമായി  തോന്നി. അനുഷയെ ഇതിനിടയില്‍ ഞാന്‍ കൂടുതല്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നതിനാല്‍ പ്രത്യേകിച്ചും.. അവളുടെ സവിശേഷതകള്‍ ഉള്‍കൊള്ളാന്‍ ആവുന്നിടത്തോളം  രാമാനുജം  ഒരിക്കലും വളരില്ലെന്നു എനിക്കുറപ്പായിരുന്നു.


" ഇന്ന് പ്രൊജക്റ്റ്‌ പ്രിന്റ്‌ ചെയ്തു കിട്ടും. അനുഷ ഇങ്ങോട്ട്ടു വരും. അതിനു മുന്‍പ് ഞാന്‍ വാങ്ങി വരാം "
ഒരു ദിനം ഉച്ച വരെയെത്തിയ എന്റെ ഉറക്കത്തെ മുറിച്ചത് അവന്റെ ശബ്ദമാണ്.
" അനുഷ എപ്പോള്‍ വരും?"
" നാല് മണിക്ക് വരാം എന്നാ പറഞ്ഞത്.അപ്പോഴേക്കും തിരിച്ചെത്തണം. ഞാനിറങ്ങുന്നു "
സമയം നോക്കി. ഒരു മണിയാകുന്നു.
മൊബൈല്‍ ബെല്‍ ശബ്ദിച്ചു. എടുത്തു. അനുഷയാണ് .
" എത്ര നേരമായി വിളിക്കുന്നു. ഞാനിപ്പോള്‍ അങ്ങോട്ട്‌ വരുന്നു.."
" നാലു മണിക്കാണ് എന്നാണല്ലോ  രാമാനുജം  പറഞ്ഞത്.." മറുപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ അവള്‍ ഫോണ്‍ വെച്ചു.
പുതപ്പിനുള്ളിലേക്ക് വീണ്ടും നൂഴ്ന്നു കയറി മയങ്ങുന്നതിനിടയില്‍ എപ്പോഴോ പുറത്തു അവളുടെ സ്കൂട്ടിയുടെ ശബ്ദം കേട്ടു.
കൃത്യം നാല് മണിക്ക് തന്നെ  രാമാനുജം  തിരിച്ചെത്തുമ്പോള്‍ റൂമിന് പുറത്തിരുന്നു ചായ കുടിക്കുകയായിരുന്നു ഞങ്ങള്‍ .
" എപ്പോള്‍ എത്തി?" അവന്റെ കണ്ണുകളില്‍ സംശയം.
" അഞ്ചു മിനിറ്റ് ആകുന്നു" അനുഷ മനോഹരമായി തന്നെ കള്ളം പറയുന്നു.
അവന്റെ കണ്ണുകള്‍ എന്റെ നേര്‍ക്ക്‌ നീണ്ടു. ഞാന്‍ തല താഴ്ത്തി.
വെള്ളി പേപ്പറില്‍ പൊതിഞ്ഞ റിക്കോര്‍ഡ്‌  പുസ്തകങ്ങള്‍ എടുത്തു അവന്‍ രണ്ടു പേര്‍ക്കും നീട്ടി. കൂടുതല്‍ ഒന്നും പറയാതെ അനുഷയും ഇറങ്ങി. 
മുറിയില്‍ കയറിയപ്പോള്‍ ബാഗില്‍ വസ്‌ത്രങ്ങള്‍ കുത്തി നിറയ്ക്കുകയാണ്   അവന്‍ . ബാഗ്‌ തോളിലിട്ടു ഇറങ്ങുന്നതിനു മുന്‍പ് മുറിയില്‍ അനുഷ മറന്നു വച്ച തൂവാലയിലേക്ക്‌ അവന്‍ ഉറ്റു നോക്കി. പിന്നെ അതെടുത്തു കയ്യില്‍ വെച്ച് ഒന്നും മിണ്ടാതെ ഇറങ്ങി.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം പ്രഭാതത്തില്‍ നന്പാ.. എന്ന അവന്റെ വിളി കേട്ടാണ് ഞാന്‍ ഉണരുന്നത്. നിറഞ്ഞ ചിരിയുമായി വാഴയിലയില്‍  പൊതിഞ്ഞ പൊങ്കല്‍ രണ്ടു പാത്രത്തിലേക്ക് പങ്കു വെക്കുകയാണ് അവന്‍ . എനിക്ക് നീട്ടിയ പാത്രം വാങ്ങി അവന്റെ മുന്നില്‍ ഇരുന്നു. കഴിക്കുന്നതിനിടയില്‍ അവന്റെ പാത്രത്തില്‍ നിന്ന് കുറച്ചു പങ്കു കൂടെ അവന്‍ എന്റെ പാത്രത്തിലിട്ടു..

                                     ******************
ഇടിച്ചു നിര്‍ത്തിയ പോലെ വരിവരിയായി കിടക്കുന്ന ട്രെയിനുകള്‍ക്ക് മുന്നിലൂടെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേറഷന്‍റെറ പ്രധാന പ്ലാറ്റ്ഫോമിലേക്ക്  നടന്നു. മൊബൈല്‍ എടുത്തു  വിളിക്കാന്‍ തുടങ്ങുന്നതിനെ മുന്‍പ് തന്നെ ഇങ്ങോട്ട് കാള്‍ വന്നു.  എ ടി എം  കൌണ്ടറിനു  മുന്നില്‍ നിന്നിരുന്ന രാമാനുജത്തിനെ  ഓര്‍മയിലെ പഴയ രാമാനുജവുമായി  ഒത്തു നോക്കി തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തു. എന്തെങ്കിലും പറയുന്നതിന് മുന്‍പേ എന്റെ  ബാഗ് പിടിച്ചു വാങ്ങി ടാക്സിക്ക് നേരെ നടന്നു. വഴിയിലുടനീളം എന്നെ കുറിച്ച് മാത്രം ചോദിച്ചു കൊണ്ടിരുന്നു. അവനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടിയൊന്നും കിട്ടിയില്ല. 
കുറച്ചു പഴയ ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാം  നിലയിലെ ഇടത്തരം ഫ്ലാറ്റ്. ഫാമിലി ഉള്ളതിന്റെ ലക്ഷണം ഒന്നും കാണുന്നില്ല
" ഫ്രഷ്‌ ആയിക്കോ .." അവന്‍ ബാത്ത് റൂമിന് നേരെ ചൂണ്ടി. " ഇന്ന് വൈകുന്നേരം തന്നെ നമ്മള്‍ തഞ്ചാവൂര്‍  പോകുന്നു "
മൊബൈല്‍ ഷെല്‍ഫിലേക്ക്‌ വെക്കാന്‍ തുനിഞ്ഞപ്പോളാണ്‌ മുകളിലെ ഷെല്‍ഫില്‍ ഒറ്റപ്പെട്ടു കിടക്കുന്ന പുസ്തകം ശ്രദ്ധിച്ചത്.
' The  Lust  for  Life - Irving  Stone '  കൈ അറിയാതെ ആ ബുക്കിന്  നേരെ നീണ്ടു... 
           
                                   **************************
" അപ്പോള്‍ അടുത്ത ആഴ്ച്ച  നീ പോകും. ഇനി എന്നെങ്കിലും തമിഴ്നാടിലേക്ക് വരുമോ ?"
ബിഷപ്പ് കോളജിനു മുന്നിലെ വഴിയില്‍ നിന്നും പഴയ പുസ്തകങ്ങള്‍  വില്‍ക്കുന്ന തെരുവിലേക്ക് തിരിയുന്നതിനിടയില്‍ അനുഷ ചോദിച്ചു. 
മറുപടിയൊന്നും പറഞ്ഞില്ല 
"രാമാനുജത്തെ  എന്നെങ്കിലും പരിഗണിക്കാന്‍ നിനക്കാകുമോ ?" ചോദ്യം ഒട്ടും ഇഷ്ടപ്പെടാത്ത മട്ടില്‍ അവളെന്നെ നോക്കി. വായില്‍ ചവച്ചു കൊണ്ടിരുന്ന   ചുയിംഗം  ആഞ്ഞു തുപ്പി കാലു കൊണ്ട് അമര്‍ത്തി ചവിട്ടി. 
അവളില്‍ നിന്ന് മുഖം തിരിച്ചു നിരത്തി വച്ചിരുന്ന പഴയ പുസ്തകങ്ങളിലേക്ക്   നോക്കി. 
" നീ എനിക്കൊരു പുസ്തകം വാങ്ങി താ.. ഒരു ഓര്‍മയ്ക്ക് "
അവള്‍ക്കു വാങ്ങികൊടുക്കാന്‍ പറ്റിയ   ബുക്ക്‌ ഒന്നും കണ്ടില്ല. തിരച്ചില്‍ നിര്‍ത്താന്‍ ഒരുങ്ങുമ്പോഴാണ്  Irving  Stoneന്റെ പുസ്തകം കയ്യില്‍ തടഞ്ഞത് 
" ഈ പേര് കാരണം ആണോ നീ ഇത് എനിക്ക് വാങ്ങി തന്നത് -The  Lust  for  Life ?"
" അല്ല ഞാന്‍ വായിച്ചിട്ടുള്ളതാണ്. നീ വായിക്കണം എന്ന് തോന്നി "
യാത്ര പറഞ്ഞു പോകുന്നതിനിടയില്‍ പെട്ടെന്ന് തിരിച്ചു വന്നു ബുക്ക്‌ എനിക്ക് നേരെ നീട്ടി.
 "ആദ്യ പേജില്‍ ഒരു ഒപ്പിട്ടു തന്നേക്ക്‌ "
With love എന്നെഴുതി ഒപ്പിട്ടു.. അതും വാങ്ങി അവള്‍ നടന്നു.. തിരിഞ്ഞു നോക്കാതെ. 


കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ടീ ഗാര്‍ഡനില്‍ എന്നെ നാട്ടിലേക്ക് കയറ്റി വിടാന്‍ വന്ന രാമാനുജത്തോട്‌  അല്പം സഹതാപത്തില്‍ ഞാന്‍ ഒന്നുപദേശിച്ചു.
"മറന്നേക്കു എല്ലാം".. 
നിനക്കെത്തിപ്പിടിക്കാനാകുന്നതിലും ഒരുപാട് മുകളിലാണ് അവള്‍  എന്ന് മനസ്സില്‍ പറഞ്ഞു..
മറുപടി അവനൊരു പുഞ്ചിരിയിലൊതുക്കി.  
                            
                                          ***************************
പഴകി തുടങ്ങിയ പുറംചട്ടയില്‍ പതിയെ തലോടി ആദ്യ പേജ് മറിച്ചു നോക്കി. തന്റെ ഒപ്പ് മാഞ്ഞു തുടങ്ങിയിരിക്കുന്നു. 
രാമാനുജം  അടുത്ത് വന്നു. ഷെല്‍ഫിന്റെ പുറകില്‍ നിന്നും ഫ്രെയിം ചെയ്തു വച്ച ഒരു ഫോട്ടോ മുന്നിലേക്ക്‌ നീക്കി വച്ചു. അനുഷയുടെ കണ്ണില്‍ പഴയ അതേ തിളക്കം.. രാമാനുജത്തിനാകട്ടെ  ആ ദൈന്യഭാവം വിവാഹ ഫോട്ടോയിലും വിട്ടു പോയിട്ടില്ല..
കൂടുതല്‍ ഒന്നും ചോദിക്കാതെ കുളി മുറിയിലേക്ക് നടന്നു..
അപ്പോള്‍ അതാണ്.. അവന്‍ അനുഷയെ വിവാഹം കഴിച്ചിരിക്കുന്നു. ആ വിജയം എന്നെ കാണിക്കാനാണ് വിളിച്ചു വരുത്തിയത്. മനസ്സില്‍ എന്തോ ഭാരം നിറഞ്ഞ പോലെ. പക്ഷെ ആ ഫോട്ടോക്ക് കുറച്ചു വര്‍ഷങ്ങളുടെ പഴക്കം കാണും. അപ്പോള്‍ അന്നൊന്നും എന്നെ അറിയിക്കാതെ ഇപ്പോള്‍ എന്തിനായിരിക്കും?? 
എങ്കിലും എങ്ങനെ, ഏതു സാഹചര്യത്തിലാകും  അനുഷ അവനെ കല്യാണം കഴിക്കാന്‍ സമ്മതിച്ചത്?
ശരീരത്തിലൂടെ ഒഴുകുന്ന വെള്ളം മനസിനെ തണുപ്പിച്ചില്ല. വര്‍ഷങ്ങളായി ഓര്‍മയില്‍ ഉണ്ടായിരുന്നിട്ടെ ഇല്ലാത്ത  രണ്ടു പേര്‍ക്ക് ഇപ്പോള്‍ മനസ്സിനെ അസ്വസ്ഥമാക്കാന്‍ കഴിയുന്നു..  


തഞ്ചാവൂര്‍ലേക്കുള്ള   യാത്രയിലുടനീളം നിശബ്ദരായിരുന്നു ഞങ്ങള്‍ . ഇടക്കെപ്പോഴോ റിസര്‍ച്ച്  ഒരു വിഷയമായപ്പോള്‍  അവന്‍ വാചാലനായതൊഴിച്ചാല്‍ ..
തഞ്ചാവൂര്‍ നിന്നും അയ്യംപേട്ടയിലേക്കുള്ള ബസിനു നേരെ നടക്കുമ്പോളാണ് ഓര്‍ത്തത്‌. .
" കുട്ടികള്‍ ?" 
" ഒരു പെണ്‍കുട്ടി. രണ്ടു വയസ്സ്. "
കടയില്‍ നിന്നും കുറച്ചു ചോക്കലേറ്റ് വാങ്ങി കയ്യില്‍ കരുതി...
 കാലവര്‍ഷം ഒന്നെത്തി നോക്കാഞ്ഞിട്ടും പച്ചവിരിച്ചു നില്‍ക്കുന്ന പാടവരമ്പിലൂടെ നടന്നു. നടവഴിയില്‍ നിന്നും കുറച്ചുയരത്തിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന വീടിനു നേരെ തിരിഞ്ഞപ്പോഴേ കുഞ്ഞ്    ഓടി വന്നു. 
" അനുഷ ചെറുതായ പോലെ " ആത്മഗതം അറിയാതെ  പുറത്തു വന്നു.. 
" അതെ അവള്‍ക്കു അനുഷയെപ്പോലെയേ ആകാന്‍ പറ്റു .. എന്നെ പോലെ ആകരുതല്ലോ.." 
 രാമാനുജത്തിന്റെ മറുപടിയില്‍ കയ്പ്.
മടി കൂടാതെ  അടുത്ത് വന്ന കൊച്ചനുഷയെ എടുത്തു വരാന്തയിലേക്ക്‌ കയറുമ്പോള്‍ കണ്ണുകള്‍ അനുഷയെ തേടി. 
അമ്മ കൊണ്ട് വന്ന മോര് വെള്ളം കുടിച്ചിരിക്കുമ്പോഴാണ്  രാമാനുജം അകത്തേക്ക് ക്ഷണിച്ചത്
മുറിയില്‍ അനുഷയുടെ മുഖത്ത് പഴയ അതെ നിസ്സംഗഭാവം.. പക്ഷെ അവളുടെ ഫോട്ടോക്ക് മുകളില്‍ ചാര്‍ത്തിയ ജമന്തി മാലയും  എരിച്ചു വച്ചിരിക്കുന്ന എണ്ണ തിരിയും  ആ നിസ്സംഗഭാവത്തെ മായ്ച്ചു കളയുന്നു. 
" മകളുണ്ടായ ശേഷം Phd പൂര്‍ത്തിയാക്കാന്‍ പോയതാ അവള്‍ . ഹോസ്റ്റലിലെ മുറിയില്‍ നിന്ന് ഈ  കുറിപ്പാണ് അവസാനമായി കിട്ടിയത്.  നീ കൊടുത്ത പുസ്തകത്തിലായിരുന്നു ഇത് "
വിറയ്ക്കുന്ന കയ്യോടെ ആ കുറിപ്പ് വാങ്ങി
ഇംഗ്ലീഷില്‍ വ്യക്തമായ കൈപ്പട
'My  lust  for  life  made  me  bad . So  am  going . Good  bye '
" അടുത്ത് കീറിപറിച്ച  നീ ലയില്‍  അവളുടെ Phd റിപ്പോര്‍ട്ടും ഉണ്ടായിരുന്നു"
രാമാനുജത്തിന്റെ  മിഴികള്‍ ഒരുത്തരം തേടുന്ന പോലെ എന്റെ മുഖത്തേക്ക് നോക്കി. ഞാനോ ഒരുപാടു ചോദ്യങ്ങള്‍ക്കുത്തരം തേടി അനുഷയുടെ ചിത്രത്തിലേക്ക്  ഉറ്റു നോക്കുകയായിരുന്നു ... 

                           ====================================




Related Posts Plugin for WordPress, Blogger...